Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Player

റൊണാള്‍ഡോയ്ക്കു ശേഷം കരിയറിൽ 900 ഗോള്‍ തികയ്ക്കുന്ന രണ്ടാമനായി മെസി

മയാമി: കാല്‍പ്പന്തു കളിയിലെ മജീഷ്യനായി ലയണല്‍ മെസി. പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോള്‍ എന്ന മാന്ത്രിക സംഖ്യയില്‍ മെസി എത്തി. കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് പ്രീക്വാര്‍ട്ടറിന്‍റെ രണ്ടാംപാദത്തില്‍ നാഷ്‌വില്ല എസ്‌സിക്ക് എതിരേ ഇന്‍റര്‍ മയാമിക്കുവേണ്ടി ഏഴാം മിനിറ്റില്‍ ഗോള്‍ നേടിയതോടെയാണ് മെസി കരിയറില്‍ 900 തികച്ചത്.

പോര്‍ച്ചുഗല്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുശേഷം കരിയറില്‍ 900 ഗോള്‍ തികയ്ക്കുന്ന രണ്ടാമനാണ് ലയണല്‍ മെസി. കരിയര്‍ ഗോള്‍ നേട്ടത്തില്‍ ബ്രസീല്‍ ഇതിഹാസമായ പെലെയാണ് (765) റൊണാള്‍ഡോയ്ക്കും (965) മെസിക്കും (900) പിന്നില്‍ മൂന്നാം സ്ഥാനത്ത്.

മെസി 900 ഗോള്‍ തികച്ചെങ്കിലും ഇന്‍റര്‍ മയാമിക്കു ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചില്ല. രണ്ടാംപാദത്തില്‍ നാഷ്‌വില്ലയുമായി 1-1നു സമനിലയില്‍ പിരിഞ്ഞ ഇന്‍റര്‍ മയാമി പുറത്തായി. നാഷ്‌വില്ലയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. രണ്ടാംപാദത്തിലെ എവേ ഗോളിന്‍റെ ബലത്തില്‍ നാഷ്‌വില്ല ക്വാര്‍ട്ടറിലേക്കു കുതിച്ചു.

» 900; ഗോള്‍ വഴി «

സ്പാനിഷ് ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയ്ക്കായി 2004 ഒക്‌ടോബര്‍ 16നായിരുന്നു ലയണല്‍ മെസിയുടെ പ്രഫഷണല്‍ ഫുട്‌ബോള്‍ അരങ്ങേറ്റം. അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി, 2000ല്‍ തന്‍റെ 13-ാം വയസില്‍ ബാഴ്‌സലോണയില്‍ എത്തിയതാണ്. ബാഴ്‌സയുടെ ലാ മാസിയയിലെ കളി പഠനത്തിനുശേഷം 17-ാം വയസില്‍ സീനിയര്‍ അരങ്ങേറ്റം. 17 വര്‍ഷം നീണ്ട ബാഴ്‌സയിലെ സീനിയര്‍ കരിയറില്‍ 778 മത്സരങ്ങളില്‍നിന്ന് 672 ഗോള്‍ നേടി.

2021ല്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്‍റ് ജെര്‍മെയ്‌നിലേക്ക് മെസി ചേക്കേറി. 32 ഗോള്‍ പിഎസ്ജി ജഴ്‌സിയില്‍ സ്വന്തമാക്കി. തുടര്‍ന്ന് 2023ല്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്‍റര്‍ മയാമിയില്‍. 93 മത്സരങ്ങളില്‍നിന്ന് 81 ഗോള്‍ മയാമിയുടെ ജഴ്‌സിയില്‍ മെസി സ്വന്തമാക്കി. 2004 മുതലുള്ള രാജ്യാന്തര സീനിയര്‍ കരിയറില്‍ 115 ഗോള്‍. ആകെ 900..!

» സിആർ7നെ പിന്തള്ളി «

പ്രഫഷണല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ 900 കരിയര്‍ ഗോള്‍ എന്ന അത്യപൂര്‍വ നാഴികക്കല്ല് ആദ്യമായി പിന്നിട്ട ഇതിഹാസമാണ് പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024 സെപ്റ്റംബറിലായിരുന്നു റൊണാള്‍ഡോ 900 ഗോള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന ചരിത്രം കുറിച്ചത്. 1236-ാം മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ നേട്ടം. 900 ഗോളിലേക്ക് എത്താന്‍ മെസിക്ക് 1142 മത്സരങ്ങള്‍ മാത്രമായിരുന്നു വേണ്ടിവന്നത്.

അതിവേഗം 900 ഗോള്‍ എന്ന റിക്കാര്‍ഡ് ഇതോടെ മെസിക്കു സ്വന്തം. 39 വര്‍ഷവും 231 ദിനവുമായിരുന്നു 900 ഗോള്‍ തികയ്ക്കുമ്പോള്‍ റൊണാള്‍ഡോയുടെ പ്രായം. മെസിക്കു പ്രായം 38 വര്‍ഷവും 268 ദിനവും. ഇതോടെ 900 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മെസിക്കു സ്വന്തം.

ലോക ഫുട്‌ബോളറിനുള്ള ബലോണ്‍ ദോര്‍ എട്ട് തവണ മെസി സ്വന്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോ അഞ്ച് തവണയും. 2002ല്‍ തന്‍റെ 17-ാം വയസില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിംഗില്‍ തുടങ്ങിയ റൊണാള്‍ഡോയുടെ കരിയര്‍ ഇപ്പോള്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിയില്‍ എത്തിനില്‍ക്കുന്നു. ഇതിനിടെ സ്‌പോര്‍ട്ടിംഗിനായി അഞ്ച്, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനായി 450, ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിനായി 101, അല്‍ നസറിനായി 121. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 143. ആകെ; 965. 1000 ഗോള്‍ എന്ന ചരിത്ര നിമിഷത്തിലേക്കുള്ള യാത്രയിലാണ് 41കാരനായ റൊണാള്‍ഡോ.

റൊണാള്‍ഡോ Vs മെസി

പ്രഫഷണൽ ഫുട്ബോൾ കരിയർ 

05 ബലോണ്‍ ദോര്‍        08

143 രാജ്യാന്തര ഗോള്‍       115

1236 900 ഗോള്‍ (മത്സരം)   1142 

39 900 ഗോള്‍ (പ്രായം)   38

965 കരിയര്‍ ഗോള്‍     900

822 ക്ലബ് ഗോള്‍      785 

1312 കരിയര്‍ മത്സരം     1142 

261 കരിയര്‍ അസിസ്റ്റ്     407 

0.74 ഗോള്‍ പെര്‍ ഗെയിം    0.79

66 ഹാട്രിക്        60 

64 ഫ്രീകിക്ക് ഗോള്‍        70 

 

Latest News

Corehub Up